(If you are not able to view malayalam, please change your browser's character encoding to User defined or UTF-8 and make sure that you have malayalam unicode font in your system)
പരിശുദ്ധ കന്യകാമാതാവിന്റെ ജപമാല
അളവില്ലാത്ത സകല നന്മസ്വരൂപനായിരിക്കുന്ന സർവ്വേശ്വരാ കർത്താവേ, നിസ്സാരരും നന്ദിയറ്റ പാപികളുമായ ഞങ്ങൾ നിസ്സീമപ്രതാപവാനായ അങ്ങേ സന്നിധിയിൽ പ്രാർത്ഥിക്കുവാൻ അയോഗ്യരാകുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയിൽ ശരണപ്പെട്ടുകൊണ്ട്, പരിശുദ്ധദൈവമാതാവിന്റെ സ്തുതിക്കായി ജപമാല അർപ്പിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ അർപ്പണം ഭക്തിയോടും ശ്രദ്ധയോടും കൂടെ ചെയ്യുന്നതിന് കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമെ.
സർവശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി കന്യാമറിയത്തിൽ നിന്നു പിറന്നു; പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ടു; പാതാളത്തിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാം നാൾ ഉയിർത്ത്; സ്വർഗത്തിലേയ്ക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു; അവിടെ നിന്ന് ജീവിക്കുന്നവരേയും മരിച്ചവരേയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.
1 സ്വർഗ്ഗ.
പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ മറിയമേ,
ഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കേണമെ. 1 നന്മ.
പുത്രനായ ദൈവത്തിന്റെ മാതാവായിരിക്കുന്ന പരിശുദ്ധ മറിയമേ,
ഞങ്ങളിൽ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമെ. 1 നന്മ.
പരിശുദ്ധാത്മാവായ ദൈവത്തിന് ഏറ്റവും പ്രിയമുള്ള പരിശുദ്ധ മറിയമേ,
ഞങ്ങളിൽ ദൈവസ്നേഹമെന്ന പുണ്യമുണ്ടായി വർദ്ധിക്കുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമെ. 1 നന്മ. 1 ത്രിത്വ.
ഫാത്തിമ സുകൃത ജപം
(കൊന്തയുടെ ഓരോ രഹസ്യം കഴിയുമ്പോഴും ചൊല്ലണം)
ഓ! എന്റെ ഈശോയെ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമെ.
നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമെ. എല്ലാ ആത്മാക്കളെയും പ്രത്യേകം
അങ്ങേ സഹായം കൂടുതൽ ആവശ്യമുള്ളവരേയും സ്വർഗത്തിലേക്ക് ആനയിക്കണമെ.
പരിശുദ്ധ ജപമാലയുടെ രാജ്ഞീ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ.
സന്തോഷകരമായ ദിവ്യരഹസ്യങ്ങൾ
(തിങ്കൾ, ശനി ദിവസങ്ങളിൽ ചൊല്ലുന്നു)
1. പരിശുദ്ധ ദൈവമാതാവ് ഗർഭം ധരിച്ച് ഈശോമിശിഹായെ പ്രസവിക്കുമെന്ന മംഗളവാർത്ത
ഗബ്രിയേൽ മാലാഖ ദൈവകല്പനയാൽ അറിയിച്ചു എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
2. പരിശുദ്ധ ദൈവമാതാവ് ഏലീശ്വാ ഗർഭിണിയായ വിവരം കേട്ടപ്പോൾ ആ പുണ്യവതിയെ ചെന്നുകണ്ട്
മൂന്നു മാസത്തോളം അവൾക്ക് ശുശ്രൂഷ ചെയ്തു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
3. പരിശുദ്ധ ദൈവമാതാവ് തന്റെ ഉദരത്തിൽ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിക്കാൻ
കാലമായപ്പോൾ ബെത് ലഹേം നഗരിയിൽ പാതിരായ്ക്ക് പ്രസവിച്ച് ഒരു തൊഴുക്കൂട്ടിൽ കിടത്തി എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
4. പരിശുദ്ധ ദൈവമാതാവ് തന്റെ ശുദ്ധീകരണത്തിന്റെ നാൾ വന്നപ്പോൾ ഈശോമിശിഹായെ
ദൈവാലയത്തിൽ കൊണ്ടുചെന്ന് ദൈവത്തിന് കാഴ്ചവച്ച് ശെമയോൻ എന്ന മഹാത്മാവിന്റെ കരങ്ങളിൽ ഏല്പിച്ചു എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
5. പരിശുദ്ധ ദൈവമാതാവ് തന്റെ ദിവ്യകുമാരനു പന്ത്രണ്ട് വയസ്സായിരിക്കെ മൂന്നു ദിവസം അവിടുത്തെ
കാണാതെ അന്വേഷിച്ചിട്ട് മൂന്നാം നാൾ ദൈവാലയത്തിൽ വച്ച് വേദശാസ്ത്രികളുമായി തർക്കിച്ചിരിക്കയിൽ അവിടുത്തെ കണ്ടെത്തിയെന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങൾ
(വ്യാഴാഴ്ചകളിൽ ചൊല്ലുന്നു)
1. നമ്മുടെ കർത്താവീശോമിശിഹാ ജോർദാൻ നദിയിൽ വെച്ച് സ്നാപകയോഹന്നാന്റെ
കരങ്ങളിൽ നിന്ന് മാമ്മോദീസാ സ്വീകരിച്ചപ്പോൾ സ്വർഗം തുറക്കപ്പെടുകയും പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ
അവിടുത്തെമേൽ എഴുന്നള്ളി വരികയും ചെയ്തു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
2. നമ്മുടെ കർത്താവീശോമിശിഹാ കാനായിൽ വച്ച് വിവാഹ വിരുന്നിന്റെ അവസരത്തിൽ
പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്താൽ വെള്ളം വീഞ്ഞാക്കി തന്റെ ആദ്യത്തെ അത്ഭുതം പ്രവർത്തിച്ചു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
3. നമ്മുടെ കർത്താവീശോമിശിഹാ ജോർദാനിലെ മാമ്മോദീസായ്ക്കും മരുഭൂമിയിലെ
ഒരുക്കത്തിനും ശേഷം ദൈവരാജ്യത്തിന്റെ ആഗമനത്തെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുവാൻ ആരംഭിച്ചു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
4. നമ്മുടെ കർത്താവീശോമിശിഹാ താബോർ മലമുകളിൽ വച്ച് തന്റെ പ്രിയപ്പെട്ട
ശിഷ്യന്മാരുടെ സാന്നിദ്ധ്യത്തിൽ രൂപാന്തരപ്പെട്ട് തന്റെ സ്വർഗീയ മഹത്വം അവർക്ക് വെളിപ്പെടുത്തി എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
5. നമ്മുടെ കർത്താവീശോമിശിഹാ സെഹിയോൻ ഊട്ടുശാലയിൽ വച്ച് ശിഷ്യന്മാരുടെ
പാദങ്ങൾ കഴുകുകയും അവർക്ക് സ്നേഹത്തിന്റെ പുതിയ കല്പനനല്കുകയും ചെയ്തശേഷം
അവിടുത്തെ സ്നേഹത്തിന്റെ ശാശ്വത സ്മാരകമായ വിശുദ്ധ കുർബ്ബാന സ്ഥാപിച്ചു എന്നു
ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
ദുഃഖകരമായ ദിവ്യരഹസ്യങ്ങൾ
(ചൊവ്വ,വെള്ളി ദിവസങ്ങളിൽ ചൊല്ലുന്നു)
1. നമ്മുടെ കർത്താവീശോമിശിഹാ പൂങ്കാവനത്തിൽ പ്രാർത്ഥിച്ചിരിക്കുമ്പോൾ ചോര വിയർത്തു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
2. നമ്മുടെ കർത്താവീശോമിശിഹാ പീലാത്തോസിന്റെ വീട്ടിൽ വച്ചു ചമ്മട്ടികളാൽ അടിക്കപ്പെട്ടു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
3. നമ്മുടെ കർത്താവീശോമിശിഹായെ യൂദന്മാർ മുൾമുടി ധരിപ്പിച്ചു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 തിത്വ.
4. നമ്മുടെ കർത്താവീശോമിശിഹാ മരണത്തിനു വിധിക്കപ്പെട്ടതിനു ശേഷം തനിക്ക്
അധികം അപമാനവും വ്യാകുലവുമുണ്ടാകുവാൻ വേണ്ടി അവിടുത്തെ തിരുത്തോളിന്മേൽ ഭാരമുള്ള കുരിശുമരം ചുമത്തപ്പെട്ടു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
5. നമ്മുടെ കർത്താവീശോമിശിഹാ ഗാഗുൽത്താ മലയിൽ ചെന്നപ്പോൾ വ്യാകുല സമുദ്രത്തിൽ
മുഴുകിയ പരിശുദ്ധമാതാവിന്റെ മുമ്പാകെ തിരുവസ്ത്രങ്ങളുരിഞ്ഞെടുക്കപ്പെട്ട്, കുരിശിന്മേൽ തറയ്ക്കപ്പെട്ടു എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
മഹിമയുടെ ദിവ്യരഹസ്യങ്ങൾ
(ബുധൻ,ഞായർ ദിവസങ്ങളിൽ ചൊല്ലുന്നു)
1. നമ്മുടെ കർത്താവീശോമിശിഹാ പീഡസഹിച്ചു മരിച്ചതിന്റെ മൂന്നാം നാൾ ജയസന്തോഷങ്ങളോടെ ഉയിർത്തെഴുന്നള്ളി എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
2. നമ്മുടെ കർത്താവീശോമിശിഹാ തന്റെ ഉയിർപ്പിന്റെ ശേഷം നാല്പതാം നാൾ അത്ഭുതകരമായ മഹിമയോടും ജയത്തോടും കൂടെ തന്റെ ദിവ്യമാതാവും ശിഷ്യരും കണ്ടുകൊണ്ടു
നിൽക്കുമ്പോൾ സ്വർഗ്ഗാരോഹണം ചെയ്തു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
3. നമ്മുടെ കർത്താവീശോമിശിഹാ പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് എഴുന്നള്ളിയിരിക്കുമ്പോൾ സെഹിയോൻ ഊട്ടുശാലയിൽ ധ്യാനിച്ചിരുന്ന കന്യകാമാതാവിന്റെ മേലും
ശ്ലീഹന്മാരുടെ മേലും പരിശുദ്ധാത്മാവിനെ അയച്ചു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
4. നമ്മുടെ കർത്താവീശോമിശിഹാ ഉയിർത്തെഴുന്നള്ളി കുറേക്കാലം കഴിഞ്ഞപ്പോൾ കന്യകാമാതാവ് ഈ ലോകത്തിൽനിന്ന് മാലാഖമാരാൽ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു എന്നു
ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
5. പരിശുദ്ധ ദൈവമാതാവ്, പരലോകത്തെത്തിയ ഉടനെ തന്റെ ദിവ്യകുമാരനാൽ സ്വർഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി മുടി ധരിക്കപ്പെട്ടു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
മുഖ്യദൂതനായ വി.മിഖായേലേ, ദൈവദൂതന്മാരായ വി. ഗബ്രിയേലേ, വി. റപ്പായേലേ, മഹാത്മാവായ വി. യൗസേപ്പേ, ശ്ലീഹന്മാരായ വി. പത്രോസേ, മാർ പൗലോസേ, മാർ യോഹന്നാനേ, ഞങ്ങളുടെ പിതാവായ മാർ തോമ്മാ, ഞങ്ങൾ വലിയ പാപികളായിരിക്കുന്നുവെങ്കിലും ഞങ്ങൾ ജപിച്ച ഈ പ്രാർത്ഥന നിങ്ങളുടെ കീർത്തനങ്ങളോടുകൂടെ ഒന്നായി ചേർത്തു പരിശുദ്ധ ദൈവമാതാവിന്റെ തൃപ്പാദത്തിങ്കൽ കാഴ്ചവയ്ക്കുവാൻ നിങ്ങളോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
കർത്താവേ, അനുഗ്രഹിക്കണമേ.
കർത്താവേ......
മിശിഹായെ അനുഗ്രഹിക്കണമേ.
മിശിഹായെ.....
കർത്താവേ അനുഗ്രഹിക്കണമേ.
കർത്താവേ.....
മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
മിശിഹായെ.....
മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ.
മിശിഹായെ.....
സ്വർഗസ്ഥനായ പിതാവായ ദൈവമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
പരിശുദ്ധാത്മാവായ ദൈവമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
പരിശുദ്ധ മറിയമേ, ഞങ്ങൾക്കൂവേണ്ടി അപേക്ഷിക്കണമേ.
ദൈവത്തിന്റെ പരിശുദ്ധ ജനനീ,
ഞങ്ങൾക്കൂവേണ്ടി അപേക്ഷിക്കണമേ.
കന്യകകൾക്കു മകുടമായ നിർമ്മല കന്യകേ,
ഞങ്ങൾക്കൂവേണ്ടി അപേക്ഷിക്കണമേ.
മിശിഹായുടെ മാതാവേ,
ഞങ്ങൾക്കൂവേണ്ടി അപേക്ഷിക്കണമേ.
ദൈവവരപ്രസാദത്തിന്റെ മാതാവേ,
ഞങ്ങൾക്കൂവേണ്ടി അപേക്ഷിക്കണമേ.
ഏറ്റം നിർമ്മലമായ മാതാവേ,
ഞങ്ങൾക്കൂവേണ്ടി അപേക്ഷിക്കണമേ.
അത്യന്ത വിരക്തയായ മാതാവേ,
ഞങ്ങൾക്കൂവേണ്ടി അപേക്ഷിക്കണമേ.
കളങ്കമറ്റ കന്യകയായ മാതാവേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
കന്യാത്വത്തിനു ഭംഗം വരാത്ത മാതാവേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സ്നേഹത്തിന് ഏറ്റം യോഗ്യയായ മാതാവേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
അത്ഭുതത്തിനു വിഷയമായ മാതാവേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സദുപദേശത്തിന്റെ മാതാവേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സ്രഷ്ടാവിന്റെ മാതാവേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
രക്ഷകന്റെ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ഏറ്റം വിവേകമതിയായ കന്യകേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
വണക്കത്തിന് ഏറ്റം യോഗ്യയായ കന്യകേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സ്തുതിക്കു യോഗ്യയായ കന്യകേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
മഹാവല്ലഭയായ കന്യകേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
കനിവുള്ള കന്യകേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ഏറ്റം വിശ്വസ്തയായ കന്യകേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
നീതിയുടെ ദർപ്പണമേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ദിവ്യജ്ഞാനത്തിന്റെ സിംഹാസനമേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ഞങ്ങളുടെ സന്തോഷത്തിന്റെ കാരണമേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ആത്മജ്ഞാനപൂരിത പാത്രമേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ബഹുമാനത്തിന്റെ പാത്രമേ
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
അത്ഭുതമായ ഭക്തിയുടെ പാത്രമേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്പമേ.
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ദാവീദിന്റെ കോട്ടയേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
നിർമ്മല ദന്തം കൊണ്ടുള്ള കോട്ടയേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സ്വർണ്ണാലയമേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
വാഗ്ദാനത്തിന്റെ പേടകമേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സ്വർഗ്ഗത്തിന്റെ വാതിലേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ഉഷഃകാല നക്ഷത്രമേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
രോഗികളുടെ ആരോഗ്യമേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
പാപികളുടെ സങ്കേതമേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
പീഢിതരുടെ ആശ്വാസമേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ക്രിസ്ത്യാനികളുടെ സഹായമേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
മാലാഖമാരുടെ രാജ്ഞീ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
പൂർവപിതാക്കന്മാരുടെ രാജ്ഞീ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ദീർഘദർശികളുടെ രാജ്ഞീ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ശ്ലീഹന്മാരുടെ രാജ്ഞീ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
വേദസാക്ഷികളുടെ രാജ്ഞീ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
വന്ദകന്മാരുടെ രാജ്ഞീ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
കന്യകകളുടെ രാജ്ഞീ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സകലവിശുദ്ധരുടേയും രാജ്ഞീ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
അമലോത്ഭവയായ രാജ്ഞീ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സ്വർഗാരോപിതയായ രാജ്ഞീ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
പരിശുദ്ധ ജപമാലയുടെ രാജ്ഞീ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
കർമ്മല സഭയുടെ അലങ്കാരമായ രാജ്ഞീ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സമാധാനത്തിന്റെ രാജ്ഞീ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടേ,
കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ.
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടേ,
കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടേ,
കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
സർവ്വേശ്വരന്റെ പുണ്യപൂർണയായ മാതാവേ, ഇതാ ഞങ്ങൾ നിന്നിലഭയം തേടുന്നു.
ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകൾ ഉപേക്ഷിക്കരുതേ. ഭാഗ്യവതിയും അനുഗ്രഹീതയുമായ
കന്യകാമാതാവേ, സകല ആപത്തുകളിൽ നിന്നും എപ്പോഴും ഞങ്ങളെ
കാത്തുകൊള്ളണമേ.
ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ,
സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാർത്ഥിക്കാം
കർത്താവേ, പൂർണ്ണമനസ്സോടുകൂടി സാഷ്ടാംഗം വീണു കിടക്കുന്ന ഈ കുടുംബത്തെ
(കൂട്ടത്തെ) തൃക്കൺപാർത്ത് നിത്യകന്യകയായ പരിശുദ്ധ മറിയത്തിന്റെ അപേക്ഷയാൽ സകല
ശത്രുക്കളുടേയും ഉപദ്രവങ്ങളിൽ നിന്ന് രക്ഷിച്ചു കൊള്ളണമേ, ഈ അപേക്ഷകളൊക്കെ
യും ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങൾക്ക് തരേണമേ.
ആമ്മേൻ.
പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ, സ്വസ്തി! ഹവ്വായുടെ പുറന്തള്ളപ്പെട്ട മക്കളായ ഞങ്ങൾ അങ്ങേ പക്കൽ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ് വരയിൽ നിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേ പക്കൽ ഞങ്ങൾ നെടുവീർപ്പിടുന്നു. ആകയാൽ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണൂകൾ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനുശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രഹീതഫലമായ ഈശോയെ ഞങ്ങൾക്കു കാണീച്ചു തരണമേ. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേൻ.
ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ,
സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാർത്ഥിക്കാം
സർവ്വശക്തനും നിത്യനുമായ സർവ്വേശ്വരാ, ഭാഗ്യവതിയായ മറിയത്തിന്റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്റെ
അനുഗ്രഹത്താൽ അങ്ങേ ദിവ്യപുത്രനു യോഗ്യമായ പീഠമായിരിക്കാൻ ആദിയിൽ അങ്ങ് നിശ്ചയിച്ചുവല്ലോ.
ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങൾ അവളുടെ ശക്തിയുള്ള അപേക്ഷകളാൽ ഈ ലോകത്തിലുള്ള സകല
ആപത്തുകളിലും നിത്യ മരണത്തിലും നിന്ന് രക്ഷപെടുവാൻ കൃപ ചെയ്യണമേ. ഈ അപേക്ഷകളൊക്കെയും
ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങൾക്ക് തരണമേ.
ആമ്മേൻ.
എത്രയും ദയയുള്ള മാതാവേ, നിന്റെ സങ്കേതത്തിൽ ഓടിവന്ന്, നിന്റെ സഹായം തേടി നിന്റെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓർക്കണമേ. കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തിൽ ധൈര്യപ്പെട്ടു നിന്റെ തൃപ്പാദത്തിങ്കൽ ഞാൻ അണയുന്നു. വിലപിച്ച്, കണ്ണുനീർ ചിന്തി, പാപിയായ ഞാൻ നിന്റെ ദയാനിക്യത്തെ കാത്തുകൊണ്ട് നിന്റെ സന്നിധിയിൽ നില്ക്കുന്നു. അവതരിച്ച വചനത്തിൻ മാതാവേ! എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവ്വം കേട്ടരുളണമേ. ആമ്മേൻ.